Sunday, September 7, 2014



നാലു മെഴുകുതിരികള്‍ 

ഒരു മുറിയില്‍ നാലു മെഴുകുതിരികള്‍ കത്തി തീരുന്നുണ്ടായിരുന്നു.
ആദ്യത്തേത് പറഞ്ഞു "ഞാന്‍ സമാധാനമാണ്". ആര്‍ക്കുമെന്നെ എല്ലായിപ്പോഴും നില നിര്‍ത്തുവാന്‍ കഴിയില്ല. ചില നേരങ്ങളില്‍ ഞാന്‍ പൊട്ടിത്തെറിക്കും. അത് വേഗത്തില്‍ സ്വയം ചുരുങ്ങി ഒരു വേള ദീപനാളത്തെ മുഴുവനായും അണച്ചു.
രണ്ടാമന്‍ പറഞ്ഞു "ഞാന്‍ വിശ്വാസമാണ്". ഞാന്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമല്ലാതായി തീര്‍ന്നിരിക്കുന്നു. അതുമൂലം ഞാനിവിടെ അധികകാലം നില നില്‍ക്കുന്നതിലര്‍ത്ഥമില്ല. പറഞ്ഞു നാക്കെടുത്തില്ല ഒരു മന്ദമാരുതന്‍ വന്നതിനെയും അണച്ചു.
മൂന്നാമന്റെ ഊഴമായി. അവന്‍ പറഞ്ഞു "ഞാന്‍ സ്നേഹമാണ്". സ്വയം അണഞ്ഞു പോകാന്‍ തക്ക ശക്തിയില്ലെനിക്ക്. മാലോകരെല്ലാമേന്നേ ഒരു വശത്തേക്ക് തള്ളിമാറ്റിയിരിക്കുകയാണ്. എന്റെ പ്രാധാന്യത്തെ ആരും മനസിലാക്കുന്നില്ല. ഒരുവനരികില്‍ നില്‍ക്കുന്നവനെപ്പോലും സ്നേഹിക്കാന്‍ മറന്നു പോയവരാണധികവും. ഇനി ഞാന്‍ കാത്തു നില്‍ക്കുന്നില്ല. മെല്ലെയതും പോയണഞ്ഞു.
പെട്ടെന്നൊരു കുഞ്ഞു മുറിയിലേക്ക് കടന്നു വന്നു. അവന്‍ അണഞ്ഞു പോയ മൂന്ന് മെഴുകു തിരികളെയും മാറി മാറി നോക്കി എന്നിട്ട് ചോദിച്ചു "നിങ്ങളെന്തേ എല്ലാവരും അവസാന നിമിഷം വരെ കത്തി തീരാതെ സ്വയം അണഞ്ഞു പോയത്" ഇത്രയും പറഞ്ഞുകൊണ്ട് കുഞ്ഞു കരയാന്‍ തുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ കണ്ടു അപ്പോഴും കത്തി കൊണ്ടിരുന്ന നാലാമന്‍ മെഴുകുതിരി പറഞ്ഞു " കുട്ടീ നീ കരയണ്ട, കത്തി നില്‍കുന്ന ഞാന്‍ ജീവന്‍ പകര്‍ന്ന് നമൂക്ക് മറ്റു മൂന്നു പേരെയും വീണ്ടും ഉയിര്‍ത്തെഴുന്നെല്‍പ്പിക്കാം. എന്റെ പേര് പ്രതീക്ഷയെന്നാകുന്നു."
തിളങ്ങുന്ന കണ്ണുകളോടും നിറഞ്ഞ ഉത്സാഹത്തോടെയും ആ കുഞ്ഞ് പ്രതീക്ഷയെന്ന മെഴുകുതിരിയുമായി മറ്റുള്ളവര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കി.
**************************************************************************************
ജീവിതത്തിന്റെ ഓരോ തുടിപ്പുകളും പ്രതീക്ഷാ നിര്‍ഭരമാണ്.പരിമിതമായ നിരാശകളെ തള്ളി കളഞ്ഞു അനന്തമായ പ്രതീക്ഷകളില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് ആ നീല വെളിച്ചത്തെ പുണരാനായി മുന്നേറാം.

1 comment:

ബഷീർ said...

പ്രതീക്ഷകളാണ് ജിവിതം ! ആശംസകൾ