Sunday, September 7, 2014



സമ്പൂര്‍ണ്ണ മദ്യ നിരോദനം 

കാലം തൊണ്ണൂറുകളുടെ അവസാനം. ശനിയാഴ്ചകളില്ലെ സുരാപാന സദസ്സ്. സ്ഥലം മുംബൈ നഗരത്തിലെ ഒരു ഇടത്തരം ബാര്‍. അരണ്ട വെളിച്ചത്തില്‍ മേശക്കു നാലുവശവും വട്ടം കൂടിയിരിക്കുന്നത് ഒരേ നാട്ടുക്കാര്‍ അയല്ക്കാ ര്‍. ശനിയായത് കൊണ്ട് ബാറില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. ആളുകള്‍ വന്നും പോയി കൊണ്ടിരുന്ന ഹാളിലെ ഒരു മൂലയ്ക്ക് സ്ഥലം പിടിച്ചു ദേശക്കാര്‍ കലാ പരിപാടിയിലേക്കും പ്രാദേശിക രാഷ്ട്രീയ സാമൂഹ്യ ചര്ച്ചംകളിലേക്കും കടന്നു. ആദ്യത്തേതില്‍ നിന്നു രണ്ടാമത്തേതില്‍ എത്തുമ്പോഴാണ് ചര്ച്ച കള്ക്ക്് കൊഴുപ്പ് കൂടി കൊണ്ടിരിക്കുക. ചര്ച്ച് ദേശിയ രാഷ്ട്രീയത്തില്‍ നിന്ന് പ്രാദേശികത്തിലേക്ക് കൂപ്പു കുത്തി. പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളുടെ വിശകലനം നടത്തി ഒരിടവേള നിശബ്ദത പൂണ്ട സദസ്സില്‍ സദാചാര ബോധത്തിന്റെ ഉള്‍വിളിയെന്നോണം ഒരുവന്‍ പറഞ്ഞു.....
“ഡാ നമ്മളൊക്കെ ഇങ്ങനെ വെള്ളമടി തുടങ്ങിയിട്ടു കുറെ ക്കാലമായി....ഇക്കിപ്പൊരു സംശയം നമ്മടെ നാട്ടില്‍ വെള്ളമടിക്കത്തോരായി ആരാ ഉള്ളത്”..........
സിഗരറ്റിനു തീ കത്തിച്ചു ഓരോരുത്തരും ഗഹനമായി ആലോചിച്ചു ഓരോരോ പേരുകള്‍ പറയാന്‍ തുടങ്ങി. പക്ഷെ പറയുന്ന പേരുകളൊക്കെ ഓരോ വെള്ളമടി സന്ദര്ഭം വിശദീകരിച്ചു കൊണ്ട് മറ്റുള്ളവര്‍ തള്ളി കളയുകയായിരുന്നു. അവസാനം വെള്ളമടിക്കാത്തവര്‍ ആരുമില്ല എന്നുള്ള അവസാന വാക്കില്‍ ചര്ച്ചറയെത്തിയപ്പോള്‍ അതുവരെ നിശബ്ദനായിരുന്ന ഉയരത്തില്‍ ചെറിയവനായിരുന്ന അവന്‍ പറഞ്ഞു
“ഡാ ഒരു ബീഡി ഇങ്ങട് തന്നെ”.....
ബീഡിക്ക് തീ കൊളുത്തി ഗ്ലാസ്സില്‍ ബാക്കി വെച്ചിരുന്നത് ഒറ്റ വലിക്കു അകത്താക്കി അവന്‍ ആഞ്ഞു രണ്ടു പുകയൂതി വിട്ടു കൊണ്ട് പറഞ്ഞു.....
“എന്ത് അമ്മാമേടെ മുട്ട എന്നാണു ഇങ്ങളീ പറയുന്നത്”... വെള്ളറക്കാട് വെള്ളമടിക്കാത്തവരായി ആകെ മൂന്നാളെ ഉള്ളൂ”....
എല്ലാവരും ആകാംക്ഷയോടെ അവനെ നോക്കി.... അവന്‍ ഗൌരവത്തില്‍ വീണ്ടും ഒരു പുകയൂതി ഗ്ലാസിലെ അവസാന തുള്ളി ഊറ്റി വലിച്ചു ഗ്ലാസ്‌ ടപ്പ് എന്ന് മേശമേല്‍ വെച്ചു വീണ്ടും തുടര്ന്നു ....
“ഡാ മൈ ഗുണന്‍മാരെ വെള്ളറക്കാട്‌ വെള്ളമടിക്കാത്തവരായി “ശ്രീരാമ സ്വാമിയും രഘു സ്വാമിയും പിന്നെ ചിങ്ങ്യംക്കാവ് ഭഗവതി മാത്രമേ ഉള്ളൂ”... 
-------------------------------------------------------------------------------------------------------------------------
കേരളത്തില്‍ സമ്പൂര്ണ്ണന മദ്യ നിരോധനത്തെപറ്റിയുള്ള ചര്ച്ച കണ്ടപ്പോള്‍ ഓര്മ്മ വന്നതാണ് ഈ സംഭവം.
*വെള്ളറക്കാട് (കുന്നംകുളം വടക്കാഞ്ചേരി റൂട്ടില്‍ ഉള്ള പ്രദേശം, അവിടുത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങളാണ് ചിങ്ങ്യംക്കാവ് ഭഗവതിയും ശ്രീരാമ സ്വാമി ക്ഷേത്രവും. രഘു സ്വാമി പ്രദേശത്തെ പേരുകേട്ട പൊതു പ്രവര്‍ത്തകനും ഇപ്പോള്‍ കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌മാണ്)

No comments: