Sunday, September 7, 2014















ചില്ലുകൊട്ടാരം

കാലം തീച്ചൂളയിലിട്ടു പഴുപ്പിച്ചു
നനഞ്ഞു തണുക്കുവാന്‍ നീര്‍ നല്‍കിയില്ല.
കിനാവുകള്‍ വര്‍ണ്ണ രാജികള്‍ തീര്‍ത്തു 
അടുക്കിയടക്കാന്‍ ചെങ്കല്ലുകള്‍ തന്നില്ല.  
വിടരും മുകുളത്തെ ആര്‍ത്തിയോടെ നോക്കി
അരികിലെത്തിയപ്പോള്‍ വാടിയകന്നു.
ത്രിസന്ധ്യയില്‍  ദീപ നാളം തെളിഞ്ഞു
പാറ്റകള്‍ ആത്മാഹുതിയില്‍  മുക്കികെടുത്തി. 
മരുഭൂമിയിലെ പച്ചപ്പുകള്‍ തേടിയലഞ്ഞു  
അടുത്തെത്തിയപ്പോള്‍ ഉരഗങ്ങളായിഴഞ്ഞു.
വഴി വിളക്കുകള്‍ ലകഷ്യമാക്കി നടന്നു
കൂടണഞ്ഞപ്പോള്‍ മിന്നാമിന്നിയായി പറന്നു 
സപ്തസ്വരങ്ങള്‍ പാടി  തഴുകിയുണര്‍ത്തി
സ്പര്‍ശനത്തില്‍ പരുത്ത മുളംതണ്ടന്നറിഞ്ഞു
ദൂരകാഴ്ചകള്‍ അരികിലണഞാപ്പോള്‍ 
അറിവിന്റെ തിരിച്ചറിവില്‍ വിളക്ക് തെളിഞ്ഞു
ഉയിരിന്റെ  ചില്ല് കൊട്ടാരങ്ങള്‍ തകര്‍ന്നടിഞ്ഞു.

No comments: